കട നേരത്തെ
അടക്കാന്‍ ഉത്സാഹം ഒന്നും തോന്നാതിരുന്നിട്ടു കൂടി രാവിലെ വാങ്ങിയ
കുപ്പിയെ ഓര്‍ത്തു ഏഴു മണിയായപ്പോഴേക്കും മുകുന്ദന്‍ ഷട്ടര്‍ വലിച്ചു
താഴ്ത്തി. ഇന്നിനി വലിയ കച്ചവടം ഒന്നും ഉണ്ടാവാന്‍ പോകുന്നില്ല .പണി
കഴിഞ്ഞു മുറിയിലേക്ക് പോകുന്ന ഒറീസക്കാരില്‍ പതിവുകാര്‍ എല്ലാം സിഗരറ്റും
ബീഡിയും വന്നു വാങ്ങി പോയി ഇനി ഏറിയാല്‍ നാലോ അഞ്ചോ പേര്‍ വല്ല ചില്ലറ
കച്ചവടത്തിനും എത്തിയാല്‍ ആയി അതും നോക്കി എട്ടു എട്ടര വരെ ഇരിക്കാന്‍
ഒരു മൂഡില്ല .
കൈയില്‍ സഞ്ചിയുമായി നടക്കുമ്പോള്‍ ഇരുട്ട്
പരന്നിരുന്നു. ടോര്‍ച്ചിലെ വെളിച്ചത്തിന്റെ രേഖ പറ്റി നടക്കുമ്പോള്‍ മുകുന്ദന്‍
വീണ്ടും ആ ഒരുമ്പെട്ടവളെ ശപിച്ചു . മൂന്നു നാല് ദിവസമായി ഈ മാര്‍ച്ച്
അഭ്യാസംനടക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കെട്ടുന്നതിന്റെ
സുരക്ഷിതത്വത്തെപ്പറ്റി പലരും പറയാറുണ്ടെങ്കിലും അതൊന്നും വലിയ കാര്യം
ആയിട്ട് തോന്നിയിട്ടില്ല. മാസം അവള്‍ വെച്ച് നീട്ടുന്ന നക്കാപ്പിച്ച കൊണ്ട്
എന്താവാന്‍ ? തന്റെ ആവശ്യങ്ങള്‍ക്ക് ഒന്നിനും ജോലി ജോലി എന്ന് പറഞ്ഞു
നടക്കുന്ന അവളെ കിട്ടില്ല. അവളെ കെട്ടിയതാണ് താന്‍ ചെയ്ത വലിയ അബദ്ധം
എന്ന് ആലോചിച്ചപ്പോള്‍ വായില്‍ ഊറി വന്ന ഉമിനീര്‍ അവളുടെ മുഖത്തെക്കെന്ന
വണ്ണംഅയാള്‍ തുപ്പിക്കളഞ്ഞു.
ഒരു കുപ്പി റമ്മും കടയില്‍ നിന്നെടുത്ത ചിപ്സും നാല് മുട്ടയും
എങ്കിലും ഇന്നത്തെ ഈ സന്ധ്യക്ക് തനിക്കു കൂട്ടായി ഉണ്ടല്ലോ എന്ന് ഗെറ്റ്
തുറന്നു മുറ്റത്തേക്ക് നടക്കുമ്പോള്‍ മുകുന്ദന്‍ ആശ്വാസത്തോടെ ഓര്‍ത്തു.
ഇരുട്ട് പരന്നിരിക്കുന്നു. വീട്ടില്‍ വെളിച്ചം പോലുമില്ല. സന്ധ്യക്ക്
വിളക്ക് വെക്കേണ്ടവള്‍ നാട് നന്നാക്കാന്‍ ഇപ്പൊ ഓഫീസില്‍ കെട്ടി
കിടക്കുകയല്ലേ എന്ന് അമര്‍ഷത്തോടെ പിറ് പിറുത്തു കൊണ്ട് വീട്ടില്‍ക്ക്
നടന്നു
വീട്ടിനകത്തേക്ക് കയറുമ്പോള്‍ എതിരേറ്റ
പൂച്ചകളിലോരെണ്ണത്തിനെ കാലുകൊണ്ട് തട്ടി മാറുമ്പോള്‍അയാള്‍ ഓര്‍ത്തു,
അഞ്ചുവര്‍ഷത്തെ നഷ്ടക്കച്ചവടത്ത്തില്‍ കുഞ്ഞുങ്ങള്‍ കടന്നു വരാത്തതില്‍
ഏറ്റവും കൂടുതല്‍ സതോഷിക്കുന്നതു ഈ ജന്തുകള്‍ ആണെന്ന്.
ലൈറ്റ് തെളിയിച്ചു മേല്‍ കഴുകി അടുക്കളയില്‍ കയറി ഈരണ്ടു മുട്ടുകള്‍
പൊട്ടിച്ചു ബുര്‍ജി ഉണ്ടാക്കുമ്പോള്‍ അയാള്‍ പഴിച്ചത് മുഴുവന്‍ മാര്‍ച്ച് മാസത്തെയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ ബാക്കിയായ
ഫണ്ടുകള്‍ പല വഴിക്കായി കുത്തി ഓഫീസുകളില്‍ എത്തിക്കുന്ന ദിവസം . മാര്‍ച്ച്
അവസാനം ആവുമ്പോഴേക്കും മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും അലയുന്നത് ട്രഷറി വരാന്തകളില്‍ ആണെന്ന് കുപ്പിയുടെ കഴുത്ത് മെല്ലെ അയച്ചു
കൊണ്ടിരിക്കുന്ന മുകുന്ദന് തോന്നി.
അവള്‍ വളര്‍ത്തുന്ന പൂച്ചക്കും കാക്കക്കും തീറ്റ
കൊടുക്കാനാണ് തന്റെ വിധി.തന്റെ ഈ വീട്ടില്‍ ഒരു തൊട്ടില്‍ ഇത് വരെ കെട്ടാന്‍
സാധിച്ചിട്ടില്ല. അല്ലെങ്കിലും സര്‍ക്കാര്‍ ജോലിയുടെ തിളക്കം
കണ്ടപ്പോള്‍ ജാതകത്തിലെ പൊരുത്തക്കേട് താന്‍ നോക്കിയില്ലല്ലോ. ആദ്യ
പെഗ്ഗിന്റെ രുചി നുണഞ്ഞു മുന്നിലിരിക്കുന് ന പൂച്ചയെ നോക്കി
അയാള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി അവള്‍ വരുന്നത് ഏഴര മണിക്കാണ് .ഇന്നത്തോടെ കൂടി തിരക്ക് തീരും ഇന്ന് വളരെ വൈകും
എന്ന് പറഞ്ഞിട്ടാണ് പോയത്.അസമയത്ത് വീട്ടില്‍ വന്നു കയറുന്ന ഭാര്യയെകുറിച്ച് നാട്ടുകാര്‍
വല്ലതും പറഞ്ഞു ചിരിക്കുന്നുണ്ടാവും. വേണ്ടായിരുന്നു ഈ ജോലിയും കോപ്പും
ട്രഷറി വരാന്തയിലെ രാവിലെ മുതലുള്ള കാത്തു കെട്ടി
കിടപ്പില്‍ ഏഴു മണിയോടെ മോചനം കിട്ടിയപ്പോള്‍ ഒന്ന് ചാടിത്തുള്ളാനാണ്
നിഷക്കു തോന്നിയത്. രാവിലെ മുതല്‍ ഒറ്റക്കാലില്‍ തപസ്സു ചെയ്യുകയാണ് ബില്ല്
പാസായി കിട്ടാന്‍ . ട്രഷറി ജന നിബിഡമായിരുന്നു. വിവിധ ഓഫീസുകളിലെ
ജീവനക്കാര്‍ മാര്‍ച്ച് മുപ്പത്തി ഒന്നില്‍ കൈയില്‍ എത്തേണ്ട അവസാന അലോട്ട്
മെന്റ് തുകക്കായി കാത്തു കിടക്കുന്നുണ്ടായിരുന്നു. അനുവദിച്ചു കിട്ടിയ
എഴുപതു ലക്ഷം രൂപ ഇനി അതതു ഓഫീസുകള്‍ക്ക് വീതിക്കണം. രാവിലെ മുതലുള്ള
പണിക്കിടയില്‍ ഉച്ചക്ക് കഴിക്കാന്‍ കരുതിയിരുന്ന ചോറ്
ബാഗിലിരുന്നു നാറാന്‍ തുടങ്ങിയിരുന്നു. ഒരു ഗ്ലാസ് ചായയും ഗോപിനാഥന്‍ സാര്‍ വാങ്ങിച്ചു തന്ന രണ്ടു ഉഴുന്നു വടയുമാണ് ഇന്നത്തെ ദിവസത്തില്‍ തന്റെ
വയറ്റിലേക്ക് ആകെ ചെന്ന ആഹാരം എന്നത് അവളെ വിഷമിപ്പിച്ചില്ല. പക്ഷെ രാവിലെ
മുതല്‍ ട്രഷറിയിലുള്ള ഒരേ നില്‍പ്പ് കാലിനെയും അടിവയറിനെയും വല്ലാതെ
വേദനിപ്പിക്കുന്നുണ്ടായിരുന്നു. വൈകീട്ട് മുതല്‍ മൂത്രം ഒഴിക്കണം എന്ന്
തോന്നുന്നുണ്ടെങ്കിലും ട്രഷറിയിലെ ഓട്ടയുള്ള വാതിലോടു കൂടിയ ബാത്രൂമിനെ
കുറിച്ച് ഓര്‍ത്തപ്പോള്‍ അത് വേണ്ടെന്നു തീരുമാനിച്ചതാണ്. അനുവദിച്ചു കിട്ടുന്ന തുകയുമായി ഓഫീസില്‍ എത്തണം. ഗോപി സാറും നീലിമയും മുസ്ടഫയും എല്ലാം കൂട്ടിനുണ്ടെങ്കിലും വല്ലാത്തൊ രു അസ്വസ്ഥതയാണ് അവള്‍ക്കപ്പോള്‍ തോന്നുണ്ടായിരുന്നത് .ഇന്നും വല്ലാതെ
നേരം വൈകും .മൂന്നു നാല് ദിവസങ്ങളായി വീട്ടില്‍ ചെന്നാല്‍ മുകുന്ദേട്ടന്റെ
ദേഷ്യവും വായില്‍ തോന്നിയ വര്‍ത്തമാനങ്ങളും ഒക്കെയാണ് കേള്‍ക്കുന്നത്. ഇന്നത്തെ അവസ്ഥ കണ്ടിട്ടുണ്ട് വീട്ടിലെത്താന്‍ പത്തു പത്തര മണിയെങ്കിലുമാവും. നീലിമയെ തിരിച്ചു
വീട്ടില്‍ കൊണ്ട് പോകാന്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്ന ഭര്‍ത്താവ്
പ്രവീണിനെ കണ്ടപ്പോള്‍ നിഷക്കു അവളോടു അസൂയ തോന്നി.
എഴുപതു ലക്ഷം രൂപ കാറില്‍ ഓഫീസില്‍ കൊണ്ട് പോകുന്നതിലുള്ള
ടെന്‍ഷന്‍ ഗോപിസാറിന്റെ മുഖത്ത് കാണാമായിരുന്നു. അത്രയും വലിയ ഒരു തുക ആ
വണ്ടിയില്‍ ഇരുന്ന ആരും കണ്ടിട്ടില്ലല എന്നത് അവര്‍ക്കിടയില്‍ അവര്‍ ആരും
ആസ്വദിക്കാതെ പറഞ്ഞ ഒരു തമാശയായിരുന്നു. ഓഫീസില്‍ എത്തിയതും ബില്ലുകളും
പേപ്പറുകളുമായി വിവിധ സബ് ഒഫീസുകളുടെ ഉദ്യോഗസ്ഥര്‍ കാത്തു
നില്‍ക്കുന്നുണ്ടായിരുന്നു. ഇത്രയും വലിയ തുക ഓഫീസില്‍ വെക്കുന്നത്
അപകടമാണ് എന്നത് കൊണ്ട് തന്നെ കഴിവതും വേഗത്തില്‍ അത് വിതരണം ചെയ്യാനുള്ള
ബധപ്പാടിലായിരുന്നു ഗോപി സാര്‍. നീലിമയും മുസ്ടഫയും ബിനീഷും
തോമസ്സും പേപ്പറുകള്‍ സ്വീകരിച്ചു തുക വിതരണം ചെയ്യുന്നതിനിടയിലും ഇത് വരെ
ഒരു മിസ്ഡ് കോള്‍ എങ്കിലും കാണാത്ത,തിരിച്ചു വിളിക്കാന്‍ ബാലന്‍സ്
ഇല്ലാത്ത തന്റെ മൊബൈലിനെ കുറിച്ചോര്‍ത്ത് നിഷ സങ്കടപ്പെടുന്നുണ്ടായിരുന്നു
.മണി ഒന്‍പതു കഴിഞ്ഞപ്പോള്‍ നീലിമയുടെ മൊബൈലില്‍ നിന്നും നാല് തവണ
വിളിച്ചപ്പോഴും ഫോണ്‍ എടുക്കാതെ മുകുന്ദേട്ടന്‍ കാണിച്ച അവജ്ഞ അവളില്‍ ആധി
കൂട്ടി.
"ആ കഴുവേറിടെ മോള്‍ എന്നോട് ചോദിക്കാതെ പി എഫില്‍
നിന്നും ലോണ്‍ എടുത്തു അവളുടെ അമ്മയെ ചികിത്സിക്കാന്‍ ഏര്‍പ്പാട്
ചെയ്തിരിക്കുന്നു. അതും ഒന്നും രണ്ടുമല്ല പതിനയ്യായിരം. അഥവാ ചോദിച്ചാലും
ഞാന്‍ സമ്മതിക്കില്ല എന്നവള്‍ക്കറിയാം. നാലമത്തെ പെഗ്ഗിനോട്
സംസാരിക്കുമ്പോള്‍ മുകുന്ദന്‍ പല്ലിറുമി. പൈസയും വാങ്ങിക്കൊണ്ട് പോയ
അനിയന്‍ ചെക്കന്‍ വീട്ടിലെത്തി എന്ന് വിളിച്ചു പറഞ്ഞത് എന്റെ മൊബൈലില്‍ ആയതു
കൊണ്ട് ഞാന്‍ വിവരം അറിഞ്ഞു. ഇല്ലെങ്കിലോ? അന്നത്തെ അടിയിലാണ് അണപ്പല്ല്
ഇളകിയതു എന്നും പറഞ്ഞിട്ടാണ് അവള്‍ കഴിഞ്ഞ ഒരു മാസമായി ഒറ്റയ്ക്ക്
കിടക്കാന്‍ തുടങ്ങിയത്. അവള്‍ എന്താ വിചാരിച്ചത് ? അവളുടെ ചൂട് കിട്ടാതെ
വരുമ്പോള്‍ ഞാന്‍ പട്ടിയെ പോലെ അവളുടെ അടുത്ത് ചെല്ലുമെന്നൊ ? ഫൂ .അതിനു
മുകുന്ദന്‍ വേറെ ജനിക്കണം ."
പത്തു മണിയോട് കൂടി ഒരു വിധം കണക്കൊക്കെ ക്രമമാക്കി
എന്താണ്ട് മുഴവന്‍ പൈസയും വിതരണം ചെയ്തപ്പോള്‍ ഗോപിനാഥന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. ഇനി ബാക്കി മൂന്നു ലക്ഷം രൂപ ഓഫീസിന്റെ
ലോക്കറില്‍ വെച്ച് പൂട്ടാം. ബാക്കി ഉള്ള എല്ലാവരെയും വീടുകളില്‍ കൊണ്ട്
വിടണം. ഓഫീസ് വണ്ടിയുടെ താക്കോല്‍ തോമസ്സിനെ ഏല്‍പ്പിച്ചു. ഏഴു പേര്‍ക്കും
പോകുന്ന വഴി ഭക്ഷണം വാങ്ങി കൊടുക്കണം എന്ന് പറഞ്ഞു പൈസയും കൊടുത്തു. കൈയും
മെയ്യും മറന്നു തന്നെ സഹായിച്ചതിന്റെ നന്ദി സൂചകമായി ആണുങ്ങള്‍ക്ക്
വേണ്ടി തലേ ദിവസം തന്നെ വണ്ടിയില്‍ കരുതിയിരുന്ന ഒരു കുപ്പി ബ്രാണ്ടിയും
തോമസ്സിന്റെ കൈയില്‍ കൊടുത്തു.
രാവിലെ മുതല്‍ ട്രഷറി വരാന്തയിലെ നില്‍പ്പും അലച്ചിലും
സന്ധികള്‍ ഒടിഞ്ഞു നുറുങ്ങുന്ന വേദനയായും അടിവയറിലെ മരവിപ്പായും
മാറിയെന്നു തിരിച്ചറിയുമ്പോള്‍ നിഷ തന്റെ കട്ടിലിനെ സ്വപ്നം
കാണുകയായിരുന്നു. ഇളം നീല വിരികലുള്ള പഞ്ഞി പോലത്തെ തലയിണയുള്ള
എന്നെങ്കിലും തന്റെ ജീവിതത്തിലേക്ക് കയറി വരുമെന്ന് പ്രതീക്ഷിച്ച അമ്മുവിന്
വേണ്ടി വാങ്ങിയ പാവകള്‍ കാവല്‍ നില്‍ക്കുന്ന തന്റെ കട്ടിലില്‍ മൂടി
പുതച്ചു ഒന്ന് കിടന്നാല്‍ മതി എന്ന ആ സ്വപ്നത്തിന്റെ പ്രലോഭനം പിറ്റേന്ന്
ലീവ് ആയിരിക്കും എന്ന് ഗോപി സാറിനോട് അവളെ കൊണ്ട് പറയിച്ചു .
പതിനൊന്നു മണിയോടെ ഒഴിച്ച അഞ്ചാമത്തെ പെഗ്ഗില്‍ കാമം നുരഞ്ഞു പുതഞ്ഞത്
മുകുന്ദനറിഞ്ഞു. ഒരു മാസമായി തനിക്കു നിഷേധിക്കപ്പെട്ട ആ കിടപ്പ് മുറിയുടെ
വാതില്‍ ഇളക്കി വെച്ച് അയാള്‍ ചിരിച്ചു. പിന്നെ കഴിഞ്ഞ ഓണം
ബോണസ്സിനു അവള്‍ വാങ്ങിയ ഡി വി ഡി പ്ലെയറില്‍ അടുത്ത കടയില്‍ സുകു തന്ന
ബ്ലൂ ഫിലിം സിഡി ഇട്ടു. അഞ്ചാമത്തെ പെഗ് തീരുമ്പോഴേക്കും ടി വിയിലെ ഭോഗം
അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. ഇനിയും വന്നു ചേരാത്ത ആ 'കഴുവേറിടെ
മോളെ' കാത്ത് ഇങ്ങനെ ഇരിക്കേണ്ടി വന്ന ഗതികേട് ആറാമത്തെ പെഗ്ഗിനു വേഗം
പകര്‍ന്നു. കാലുറക്കാതെ ക്ലോക്കിനടുത്തെക്ക് നടന്നു കൊണ്ട് സമയം
പതിന്നൊന്നര എന്ന് വായിച്ചെടുക്കാന്‍ അയാള്‍ പാടുപെ ട്ടു
സ്കെച് കടപ്പാട് :ഹരീഷ് മേനോന്‍, ബഹ്‌റൈന്‍





