Wednesday, December 2, 2009

പുതുവത്സരചിന്‍തകള്‍

അങ്ങനെ ബസ്സ്‌ സമരം താല്‍ക്കലികമായി പിന്‌വലിച്ചു. ഡിസംബറിന്റെ എക്കൗണ്ട്‌ സമരത്തൊടെ തുടങ്ങാമെന്നു കരുതിയിരുന്ന മലയാളി നിരാശനായി. പക്ഷെ ബസ്‌ സമരം ഒരു പുതുവര്‍ഷസമ്മാനമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്  സര്‍ക്കാരും ബസ്സു മുതലാളികളും.എന്തായാലും ഒന്നുറപ്പാണു.  ബസ്‌ സമരം ഒഴിവായാല്‍ വിദ്യാര്‍ഥി സമരം പ്രതീക്ഷിക്കാം. കാരണം ഇത്തവണ ബസ്‌ സമരത്തിനുകാരണം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ആണ്‌.

സമര കൈരളി വിജയിക്കട്ടെ!

അടുത്ത കലണ്ടര്‍ വര്‍ഷത്തെ സമരങ്ങള്‍ ഏതൊക്കെയായിരിക്കും?

ഉള്ളിയുടെ വില വര്‍ധിക്കുന്നതുകൊണ്ടു ഒരു കേന്ദ്രസര്‍ക്കാറിനെതിരെ ഒരു സമരം പ്രതീക്ഷിക്കാം. പിന്നെ  മുരളി ദെവറ കനിയുകയാണെങ്കില്‍ പെട്രൊളിയം വിലയും വര്‍ധിപ്പിചെക്കാം.

പിന്നെ പതിവുപോലെ ജുണില്‍ സ്വാശ്രയം കളിക്കാം. ഇതിനിടയില്‍ വല്ല ആണവ കരാറൊ(കാനഡയുമായി ഒരു കരാറിനു സാധ്യത കാണുന്നുണ്ട്‌.) സ്വതന്ത്ര വ്യാപാരക്കരാറൊ വന്നാല്‍ കുശാലായി. നാലഞ്ചു ദിവസം ഭേഷായി മനുഷ്യചങ്ങല, കവലപ്രസംഗം, ബക്കറ്റ്‌ പിരിവു തുടങ്ങിയ പതിവു കലാ പരിപാടികളുമായി മുന്നോട്ടു നീക്കാം.
ക്രമസമാധാനം വളെരെ ഉഷാറായി പാലിക്കപ്പെടുന്നതു കൊണ്ടു രാഷ്ട്രീയ സംഘട്ടനങ്ങളും പ്രതീക്ഷിക്കാം.മാത്രമല്ല നാലില്‍ കുജനും പതിനൊന്നില്‍ വ്യഴവും പതിനെട്ടില്‍ ബിനീഷും നില്‍ക്കുന്നതുകൊണ്ട്‌  ആഭ്യന്തരം   ഉഷാറാണല്ലൊ?

ദുബായുടെ ആപ്പീസു പൂട്ടിയെന്ന് മുഖ്യന്‍; അതൊടൊപ്പം ടീക്കോമും സ്മാര്‍ട്ടല്ലാതെയാവുമെന്നു ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്‌. എന്‍തൊക്കെയായിരുന്നു? വിഡിയോ കോണ്‍ഫറണ്‍സ്‌ , 50000 പേര്‍ക്കു ജോലി, കൊച്ചിയില്‍ സിലിക്കണ്‍ വാലി. അവസാനം പവനായി .....

മെട്രൊ റെയിലും വല്ലാര്‍പാടവും വിഴിഞ്ഞവും നനഞ്ഞ പടക്കങ്ങളാവുമെന്നോ എന്നു കാണിപ്പയൂരിനെ വിളിചു നോക്കെണ്ടി വരും. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോള്‍ ഫൈനാഷ്യല്‍ ക്രൈസിസ്‌ വന്നു എന്നു പറഞ്ഞ പോലെയായി.

സമരങ്ങള്‍ക്ക്‌ പല സ്കോപ്പും ഇനിയുമുണ്ട്‌. സിലബസ്സില്‍ മതമില്ലാത്ത ജീവനുകളൊ ജീവനില്ലാത്ത മതങ്ങളൊ മോഡിയുടെ ആത്മകഥയൊ വന്നാല്‍ കുശാലായി. അക്കാഡമി അവാര്‍ഡുമുതല്‍ ചലചിത്രമേള വരെ സമരം നടത്താനുള വേദിയാക്കാം. ഏസ്‌ ആക്രിതിയിലുള്ളാ കത്തിയുടെ ചരിത്രം 'കാരിരാജ' എന്ന് പേരില്‍ ഹരിഹരനു പുറത്തിറക്കൈയാല്‍ ഒരു പക്ഷെ പനോരമയില്‍ സുവര്‍ണ്ണ മയൂരം ഏറ്റുവാങ്ങാം.

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പതിവു പോലെ മുറജപവും സദ്യയും സുഭികഷ്മായ വിവാദ പൂര്‍ണമായ ഒരു പുതുവത്സരത്തിനായി കാത്തിരിക്കാം.

No comments: