Tuesday, June 29, 2010

മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !


മുപ്പത്തി മുക്കോടി വിസ്താരമുള്ള ഭൂമിയിലെ ഒരു കോര്‍ണരില്‍, ഉത്തരാര്‍ധ ഗോളത്തില്‍ ചുള്ളിയില്‍ തറവാടിന്റെ വടക്കുപുറത്തായി ഭൂമിയോടു ഒരു ചോദ്യം എന്ന വണ്ണം അതു ഉയര്‍ന്നു നിന്നു . ഒരു പുളിമരം. ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ ആദ്യകാല താത്വിക പ്രതിസന്ധി. (ആ വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്കു മനസ്സിലാവില്ല എന്നറിയാം. കാരണം സ്റ്റഡിക്ലാസിലൊന്നും സ്ഥിരമായി വരറില്ലല്ലൊ?)

ആ മരം  ഉണ്ണിക്കുട്ടനേയും ക്യാപ്ടന്‍ മേനൊനേയും എന്നും ഒന്നിക്കുന്ന ഒരു കണ്ണിയായിരുന്നു . ഉണ്ണിക്കുട്ടന്റെ ഓരൊ കുസൃതിക്കും ക്യാപ്ടന്‍ ആ മരത്തിന്റെ ചില്ലകളൊന്നായി മുറിച്ചെടുത്തു. ഉദാഹരണത്തിനു അതിരാവിലെ ആറുമണിക്കെണീക്കുന്ന ക്യപ്ടന്‍ രാവിലെ പാടത്തും പറമ്പിലും ഒരു തേര്‍ഡ്‌ അമ്പയരിംഗ്‌ നടത്തി രണ്ടു മണിക്കൂറിനു ശേഷം വീട്ടിലെത്തുമ്പോള്‍ നാളെ ഒരെക്കര്‍ പറമ്പും രണ്ടേക്കര്‍ പാടവും നോക്കി നടത്തേണ്ട ഉണ്ണിക്കുട്ടന്‍ എന്ന എക അവകാശി തലക്കുമുകളിലൂടെ പുതപ്പിട്ടു കിടക്കുന്നു.

" ഡാ എണീക്കിണില്ലേ ?"ഒരു ചോദ്യം മൃദുവായി കാതില്‍.

" കുറചു കഴിയട്ടെ "തീരെ മൃദുവല്ലാത്ത  ഉത്തരം .
അപ്പോള്‍ തന്നെ ശരി എന്നും പറഞ്ഞു മേനോന്‍ നേരെ മുറ്റത്തേക്കിറങ്ങും . അവിടെ ആ മായ മോഹിനി നില്‍പ്പുണ്ട്‌.കൈയ്യെത്തും ദൂരത്തു നിറയെ ചില്ലകളുള്ള ആ മരം. അതു മേനോനെ റിമൈന്‍ഡ്‌ ചെയ്യും"ദാസാ, ചെക്കന്‍ കുരുത്തം കെട്ടു പോവുന്നുണ്ടൊ?"
ഉടന്‍ മേനൊന്‍ ഈസിലി ആക്സസബിള്‍ ആയ ചെറു കൊമ്പടുത്തു നേരെ ഉണ്ണിക്കൂട്ടന്റെ മുറിയിലെക്കു വീണ്ടും. ഒരു ചെറിയ ഒരു ശബ്ദം. "അയ്യോ "ഉണ്ണിക്കുട്ടന്റെ പ്രഭാതം അവിടെ ആരംഭിക്കുന്നു.

ആ കാലത്താണു
ഉണ്ണിക്കുട്ടന്‍ ഒറ്റത്തടി വൃക്ഷങ്ങളുടെ ആരാധകനായത്‌.തെങ്ങ്‌, കവുങ്ങ്‌, പന അങ്ങനെ എത്ര നല്ല മരങ്ങള്‍ ഉണ്ട്‌. അവക്കൊന്നും ചില്ലകള്‍ ഇല്ല എത്തിപ്പിടിക്കാന്‍ പാകത്തില്‍. പതിനെട്ടാം പട്ട വരെ എത്ര  ഹാം ലെസ്സ്‌ ആണു. അപ്പൊഴാണിവള്‍ ഒരു മനോമോഹിനിയായി മേനൊന്റെ വീക്നെസ്സ്‌ ആയി നില്‍ക്കുന്നതു.

പൊക്കുടന്‍ എന്നൊരാള്‍ കണ്ടല്‍ വനം സംരക്ഷിക്കുന്നുണ്ട്‌ എന്ന വാര്‍ത്ത ഒരു ആശങ്കയോടെ ആണു
ഉണ്ണിക്കുട്ടന്‍  കേട്ടതു. എന്താണ് ‌ ഈ കണ്ടല്‍ വനം?അതിനു കൊമ്പുകളും ചില്ലകളും ഉണ്ടൊ ആവൊ? ഒരു മരം കൊണ്ടു മനുഷ്യന് ഇവിടെ പൊറുതിയില്ല. അപ്പോഴാ ഒരു വനം .. പാവം അയാളുടെ മകനെ സമ്മതിക്കണം ....

അതൊടൊപ്പം ഒരിക്കല്‍ "മരം ഒരു വരം" എന്നു പറഞ്ഞു വീട്ടില്‍ ഫണ്ട്‌ പിരിക്കാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ അടുത്ത വീട്ടിലെ പട്ടിയെ കാട്ടി വിരട്ടി വിട്ടു ഉണ്ണിക്കുട്ടന്‍ പ്രതികാരം ചെയ്തു . "ങും മരം ഒരു വരം പോലും."

അതിനിടെ ആണു ഒരു ദിവസം അമ്മ വാങ്ങി തന്ന ഫുട്ബാള്‍  എടുത്തു റൊബര്‍ട്ടൊ ബാജിയൊക്കു പഠിച്ചതു .അതിനിടെ ഫുഡ്ബോളിനു ഒരു മോഹം . കണ്ണാടിയില്‍ നോക്കി ചന്തം കാണണം. ഉമ്മറത്തിന്റെ ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന  കണ്ണാടിയില്‍ തന്നെ ആ ബോള്‍ സൗന്ദര്യം നോക്കിയപ്പ്പ്പോള്‍ പുളിമരം മേനോനെ വിളിച്ചു. " ദേ, ആ ബാജ്ജിയൊ നിങ്ങളുടെ കണ്ണാടി ഡിം ആക്കി" "

ഏത്ര വലിയ കാപിറ്റല്‍ ലോസ്സ്‌!.

മേനോന്‍ ഉടനെ വേണ്ട നടപടികള്‍ ഏടുതു. ചെറുക്കന്‍ അപ്പോള്‍ തന്നെ ഉച്ചത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങി..

അന്നു രാത്രി ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം ഏടുത്തു. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ . രണ്ടും കൂടി വേണ്ട. എങ്ങനെ എപ്പോല്‍, ആരു കൃത്യം നിര്‍വഹിക്കും. കളിക്കുന്നതു 35 വയസ്സുകാരിയായ പുളിപെണ്ണിനൊടാണ്‌. അവളുടെ ഒരു കൊമ്പു പോയിട്ടു ഒരു ചില്ല വരേ തൊടാന്‍ ഉണ്ണിക്കുട്ടാനു പറ്റൂല. അപ്പോല്‍ എന്‍തു ചെയ്യും?

രാജന്‍ പി ദേവ്‌, നരേന്ദ്ര പ്രസാദ്‌ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടു കുതന്ത്രങ്ങള്‍ അത്യവശ്യം സ്വായത്തമാക്കി.

ഒരു രാത്രി ഉണ്ണി ഒരു വഴി കണ്ടു പിടിച്ചു.
" മണ്ണെണ്ണ ഒഴിച്ചാല്‍ മരങ്ങള്‍ ഉണങ്ങും ." ആ അറിവു പകര്‍ന്നു നല്‍കിയത് നമ്മുടെ മേനോന്‍ തന്നെ . തന്റെ സൗഹ്രുദ വലയതില്‍ ഇരുന്നു ഒരിക്കല്‍ ബഡായി സെസ്ഷന്‍ അറ്റെണ്ട്‌ ചെയ്യുകയയിരുന്നു. പണ്ടു താനടക്കം അഞ്ചു പേര്‍ ചേര്‍ന്നു ഒരു ആല്‍ വെച്ചതിന്റെ വീരഗാഥ പറയുക ആയിരുന്നു പുള്ളി. ആല്‍ വെക്കണമെങ്കില്‍ അഞ്ചു പേര്‍ വേണം എന്നാണത്രെ  (ഓ, ഇതു പാഞ്ചാലി, അല്ലേ ഒരു അഞ്ചു പേരുടെ കണക്ക്‌)  അതിനിടെ മേനോന്‍ തന്റെ ഡൊമിനന്‍സ്‌ കാണിക്കാന്‍ വേണ്ടി താന്‍ പണ്ട്‌ ഒരു മരം മണ്ണെണ്ണ ഉപയോഗിച്ച്‌ നാമാവിശെഷമാക്കി എന്നും പ്രസ്താവിചു. അപ്പോള്‍  മാസ്റ്റര്‍പ്ലാന്‍ ചെറുക്കാന്  കിട്ടി
.
രാത്രിയായാല്‍ പൊതുവെ പുറത്തു പൊവാന്‍ ഉണ്ണിക്കുട്ടനു വെറുപ്പാണ്‌. കോക്കാന്‍ പൂച്ച, ഒടിയന്‍,ചാതന്‍ എന്നീ അന്ധവിശ്വസങ്ങളില്‍ പ്രതിഷേദ്ധിച്ചാണ്‌ എന്നു ചേച്ചിത്തെഹല്‍ക്ക പറയുമെങ്കിലും ഉണ്ണിക്കുട്ടന്‍ അതു മൈന്റ്‌ ചെയ്യാറില്ല.എന്തൊക്കെയായാലും മേനൊന്റെ ചൂടു പറ്റി കിടന്നുറങ്ങുക, ഇടിയും മഴയും കൂമനും കുറുക്കനും എല്ലം വയലന്റ്‌ ആകുന്ന രാത്രികളില്‍ മേനൊന്റെ പുതപ്പിനടിയില്‍ ചുരുണ്ടു കൂടുക എന്നിവയാണ്‌ വീര്യ പാണ്ട്യ ഉണ്ണി ബൊമ്മന്റെ ഒരു കലാപരിപാടി.
അതു കൊണ്ട്‌ മരനശീകരണം രാത്രി എഴിനും എട്ടിനും ഇടക്കു മേനോന്‍ ഇല്ലാത്ത ഒരു സമയം നോക്കി  പ്ലാന്‍ ഇട്ടു. ആ സമയം മേനൊന്‍ സാധരണാ വീട്ടിനടുത്തുള്ള ചായക്കടയില്‍ ബഡായി മീറ്റില്‍(ഇന്നു നമ്മള്‍ ബ്ലൊഗ്‌ മീറ്റ്‌ എന്നൊക്കെ പറയുന്നതു പോലെ)അദ്ധ്യക്ഷം  വഹിക്കാന്‍ പോകും.

ആ സമയത്തു വീട്ടില്‍ പമ്പു സെറ്റിനു വേണ്ടി റേഷന്‍ കടയില്‍ നിന്നും കിട്ടിയ 10 ലിറ്റര്‍ മണ്ണെണ്ണ കാനിന്റെ മൂടി ഉണ്ണീക്കുട്ടന്‍ മാറ്റി.

ദൈവമെ ഇതിന്റെ ക്വാണ്ടിറ്റി അറിയില്ല. ഒരു പ്രായ പൂര്‍ത്തിയായ പുളിമരം ഉണക്കാന്‍ എത്ര മണ്ണെണ്ണ വേണം? പത്തു ലിറ്റര്‍ കാന്‍ അഞ്ചു ലിറ്റര്‍ ആയാല്‍ മേനോന്‍ അറിയും .അതു കൊണ്ടു രണ്ടു ലിറ്റര്‍ അളന്നെടുത്തു . മെല്ലെ പുളിമരത്തിനടുത്തെതി ഭൂമി പൂജ ചെയ്തു. എന്നിട്ടു ആ മഹാ മരത്തിനു കീഴെ ആ മണ്ണെണ്ണാ ഒഴിച്ചു.ഒരു മഹാപാപം ചെയ്ത ആളെ പൊലെ അവന്‍ നിന്നു .
കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി മെക്കാനിക്കല്‍ എങ്ങിനിയര്‍ ആകും എന്ന് വിന്‍സെന്റ് ഗോമസ് പറഞ്ഞിട്ടുള്ളത് കൊണ്ടു വളരെ ഹാപ്പി ആയി കൃത്യം നിര്‍വഹിച്ചു .

അതിനു ശെഷം തിരിചു വേഗ്ഗം മമ്മിയുടെ കൈയ്യില്‍ നിന്നും മാമു വാങ്ങി ഉറങ്ങാന്‍ പോയി. രാത്രി സുരക്ഷിതമായി മേനൊന്റെ പുതപ്പിനടിയില്‍ കൂമനും നത്തും കുറുക്കനും തൊടാന്‍ പറ്റാത്ത നിലയില്‍  ഉണ്ണിക്കുട്ടന്‍ ചാചിയുറങ്ങി.
പിട്ടെന്നത്തെ പ്രഭാതം ആ മരണ വാര്‍ത്തയുമായി ഉണരട്ടേ. അന്നു മേനൊന്‍ ചങ്കു തകര്‍ന്നു കരയട്ടെ.  ഇതൊക്കെയായിരുന്നു ഉറക്കത്തില്‍ ഉണ്ണി അന്ന് കണ്ട സ്വപ്നം .
പക്ഷെ അന്ന്  രാവിലെ ഉണ്ണിയെ വരവേറ്റത്  പുളിയേടത്തിയുടെ തലൊടല്‍ ആയിരുന്നു.. ഡിം!

ഉണ്ണിക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു മേനോനോട് ചൊദിച്ചു" ഇതു എതു വകുപ്പില്‍ ഉള്‍കൊള്ളിക്കണം?"
മേനൊന്‍ പറഞ്ഞു" രണ്ട്‌ ലിറ്റര്‍ മണ്ണെണക്കണക്കില്‍".
" ദൈവമെ" അശാന്‍ എങ്ങനെ ഇതു അറിഞ്ഞു എന്നു ചിന്തിച്ചിരിക്കുമ്പോള്‍  മേനൊന്റെ ഡയലോഗ്‌.

" ഡാ നിനക്കു സ്വന്തമായി ഡി ഏന്‍ എ തന്നതു ഞാന്‍ അല്ലെ ?"

  മേനോനും ആറാമിന്ദ്രിയമോ എന്നു കരുതി  ഷര്‍ട്ട്‌ കൊണ്ടു കണ്ണു തുടക്കുമ്പോള്‍ ആ മണം ഉണ്ണിയുടെ മുക്കില്‍ കയറി. നല്ല മണ്ണെണ്ണയുടെ മണം. ഇന്നലെ ഒപ്പേറെഷന്‍ നടത്തിയതിനു ശേഷം മണ്ണെണ്ണയുടെ മണം ഷര്‍ട്ടില്‍  എവിടെയൊ കയറി . ആ ഷര്‍ട്ടും ഇട്ടാണ് മേനൊന്റെ പുതപ്പിനടിയില്‍ ഉറക്കം. പുള്ളിക്കു രാത്രി തന്നെ കാര്യം കത്തിക്കണും. പിന്നെ ഒരു അന്വേഷണവിധേയമായി പ്രഹരിക്കുക എന്ന നാട്ടു നടപ്പു പാലിക്കാന്‍ വേണ്ടി നേരം വെളുക്കാന്‍ വെയ്റ്റു ചെയ്തു എന്നു മാത്രം.

" കൊലപാതകം നടത്തി പോലീസ്‌ സ്ടേഷനില്‍ കിടന്നുറങ്ങിയ പ്രതിയുടെ അവസ്ഥ."

ഇതൊന്നും ഒരു കുഴപ്പമില്ല . മുറ്റത്തെ വിശേഷം എന്താണെന്ന് അറിയാന്‍ നോക്കിയപ്പോള്‍ പുളിമരം ഉണ്ട് പയര്‍ പയര്‍ പോലെ ഉണ്ണിക്കുട്ടനെ നോക്കി ചിരിക്കുന്നു. ആള്‍ പഴയതിനേക്കാള്‍ ഉഷാര്‍ . " ഇത്തിരി മണ്ണെണ്ണ കിട്ടിയപ്പോള്‍ എന്താ ഒരു സുഖം . ഇങ്ങനേം ഉണ്ടോ ഒരു സുഖം!"


ഉണ്ണിക്കുട്ടന്റെ പ്രഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഒരു തുലാവര്‍ഷത്തില്‍ ആ പുളിയേടത്തി മണ്ണില്‍ പതിച്ചു.ദുഖിതനായ മേനൊന്‍ വളരെ ആചാരപൂര്‍വ്വം പുളിയേടത്തിക്കു യാത്രയയപ്പു നല്‍കി.അന്നു ഉണ്ണിക്കുട്ടന്‍ അമ്പലത്തില്‍ ഒരു വെടിവഴിപാടു കഴിച്ചു. അമ്പലത്തില്‍ പോകാന്‍ തിരക്കു കൂട്ടി നിന്ന ഉണ്ണിക്കുട്ടനോടു മേനോന്‍ പറഞ്ഞു" ഡാ ഞാന്‍ ഒന്നു കുന്നംകുളം മാര്‍ക്കറ്റ്‌ വരെ പൊകുന്നു"

പുളിയുടെ വിറകും തടിയും വിറ്റ കാശുകൊണ്ടു തനിക്കൊരു ഷര്‍ട്ട്‌, ട്രൌസര്‍  പിന്നെ ഒരു വാച്ച്‌ എന്നിവ ഷുവര്‍ ആയും മേനോന്‍ കുന്നകുളത് നിന്നും വാങ്ങും  എന്ന് ഉണ്ണിക്കുട്ടനു തൊന്നി. അങ്ങനെ ചില ചരിത്രം ഉണ്ടായിട്ടുണ്ട്
അമ്പലത്തില്‍ നിന്നും വന്ന പിന്നെ രണ്ടു മൂന്നു സാമൂഹിക പ്രശ്നങ്ങള്‍ എല്ലം പരിഹരിച്ച്‌ ഉണ്ണിക്കുട്ടന്‍ വീട്ടില്‍ എത്തിയപ്പോള്‍ മേനോന്‍  പഴയതിനേക്കാള്‍ ഹാപ്പി." പുതിയ ഷര്‍ട്ടും ട്രൌസറും  എവിടെ എന്ന് തിരഞ്ഞ  ഉണ്ണീയെ പ്രതിക്ഷിച്ചു അവിടെ മറ്റൊരു സധനം ഉണ്ടായിരുന്നു
ഒരു കെട്ട്‌ ചൂരല്‍!
അതോടൊപ്പം മേനോന്റെ കള്ള നോട്ടവും  പിന്നെ ഡയലൊഗ്ഗും." പുളി മരം പോയതിന്റെ വിഷമം  ഇപ്പൊഴാ തീരുന്നത്‌. താങ്ക്സ്‌ ടു കുന്നംകുളം മാര്‍ക്കെറ്റ്‌"

അന്നാദ്യമായി കുന്നംകുളം ഇല്ലത്ത മാപ്പ് ഉണ്ടെങ്കില്‍   എന്നു ഉണ്ണിക്കുട്ടന്‍  ആഗ്രഹിച്ചു...!
**** *** ***

എപിലോഗ്‌ 1: ഐശ്വര്യ റായിയെ കെട്ടിയതു കൊണ്ടല്ല ഉണ്ണിക്കുട്ടന്‍  അഭിഷേക്‌ വിരുദ്ധനായതു. ഒരു മരത്തിന്റെ രൂപത്തില്‍ വാട്ട്‌ എന്‍ ഐഡിയ സര്‍ജി എന്നു പറഞ്ഞു പരസ്യത്തില്‍ അഭിനയിച്ചതു കൊണ്ടാണ്‌.


എപിലോഗ് 2 : ആദ്യം വായിക്കുന്നവര്‍ താഴെയുള്ള ഇടവപ്പാതി തുലാവര്‍ഷം ഇനി പോസ്റ്റുകള്‍ കൂടി വായിക്കുന്നത് മാനസിക സ്വാസ്ഥ്യം കിട്ടാന്‍ നന്നായിരിക്കും ..:)

13 comments:

Minesh Ramanunni said...

ഉണ്ണിക്കുട്ടന്‍ വീണ്ടം വന്നു !
ഇവനെകൊണ്ട് തോറ്റു : )

നല്ലി . . . . . said...

അപ്പോ തേങ്ങാ പിടി ഉണ്ണിക്കുട്ടന്റെ നെറുകം തലേല്‍ തന്നെ അല്ലേല്‍ വേണ്ട ഉണ്ണിക്കുട്ടനങ്ങനെ പന പോലെ വളരട്ടെ അല്ലേ, കലക്കി

Rare Rose said...

ഉണ്ണിക്കുട്ടനാണു താരം.:)
ചിരിച്ചു രസിച്ചു വാ‍യിച്ചു ഉണ്ണിക്കുട്ടന്റെ വീരഗാഥകള്‍...

sreeparvathy said...

ഈ ഉണ്ണിക്കുട്ടന്‍ ആളൊരു തമാശക്കാരന്‍ തന്നെ...,പിന്നെ നാളെത്തന്നെയൊരു പുളിമരത്തൈ വാങ്ങി വച്ചോളൂട്ടോ, ഇനിയും പ്രയോജനം ചെയ്യും.....

എറക്കാടൻ / Erakkadan said...

ദേ കുന്നംകുളത്തെ കുറിച്ച് പറയരുത ...എനിക്ക് ദേണ്ണിക്കും ..പറഞ്ഞില്ലാന്നു വേണ്ട

ശ്രീ said...

രസകരമായി വായിച്ചു

Faisal Alimuth said...

രസകരം.

Jishad Cronic said...

ചിരിച്ചു രസിച്ചു

നന്ദകുമാര്‍ എടപ്പാള്‍ said...

ഉണ്ണിക്കുട്ടന്‍ തകര്‍ക്കുന്നുണ്ട് ! രസിച്ചു വായിച്ചു ! പുതിയ വിക്രിതികള്‍ക്കായി കാത്തിരിക്കുന്നു .

നാട്ടുവഴി said...

ഉണ്ണികുട്ടന്റെ ആരായിട്ടു വരും

Readers Dais said...

നല്ല രസമായീട്ടു ത്തനെ എഴുതി കേട്ടോ മിനേഷേ ഉനികുട്ടന്റെ പുളിവധം

Echmukutty said...

പുളി വധം നന്നായിട്ടുണ്ട്.
അക്ഷരത്തെറ്റുകൾ ഒഴിവാക്കുമല്ലോ.
ഇനിയും വരാം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഉണ്ണിക്കുട്ടനും, ടിന്റു മോനും തമ്മില്‍ വെല്ല ബന്ധവുമുണ്ടോ....?
ഒരുപാടിഷ്ടായി. ഈ ഉണ്ണിക്കുട്ടനെ.